Sunday, 22 July 2012

കവിത.. ഒരു പ്രണയിനി

 ഇടക്കെവിടെയോ പോയി മറയുന്ന ഒരു വെയില്‍ പോലെ ആ ഓര്‍മ്മകള്‍ എന്നെ രസിപ്പിച്ചിരുന്നു ..
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അവളെ മറക്കുവാനോ, അവളില്‍ നിന്നും അകന്നു മാറാനോ കഴിയാതെ ഞാന്‍ വീര്‍പ്പുമുട്ടി -
എന്റെ ഉള്ളില്‍ വിരിഞ്ഞ വിരഹപൂക്കള്‍ക്കും
 ഇടവഴിയിലെ വേലിപ്പടര്‍പ്പില്‍ പൂത്തു കിടന്നിരുന്ന ക്ര്ഷ്ണക്രാന്തി പൂക്കള്‍ക്കും -
ഒരേ നിറമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു -
പുതു മഴ പെയ്തൊഴിഞ്ഞപ്പോള്‍ മണ്ണിന്‍റെ മാറില്‍ നിന്നും ഉയര്‍ന്ന ഗന്ധമാണ് അവളെന്ന് ഞാന്‍ ശ്വസിച്ചു-
എന്‍റെ സിരകളില്‍ അപ്പോള്‍ പ്രണയം പുതു നാമ്പുകള്‍ ചാര്‍ത്തി- ഓരോ നാംബുകള്‍ക്കും ഓരോ രൂപമായിരുന്നു -
ഉന്മാദം ജനിപ്പിക്കുന്ന,എന്‍റെ അന്തര രംഗത്തെ കുളിര്‍മ യണിയിക്കുന്ന ആ രൂപങ്ങള്‍ക്ക്‌ ഞാന്‍ പേരിട്ടു- ഓരോ പേരുകള്‍ക്കും ഓരോ അര്‍ത്ഥങ്ങള്‍-, അര്‍ത്ഥങ്ങല്‍ക്കും,അര്‍ത്ഥ ഭങ്ങങ്ങള്‍ക്കും-
ഇടയിലുണ്ടായ ഗതി വിഗതികള്‍ എന്നെ ആലോസരപ്പെടുതിയപ്പോള്‍ ഞാന്‍ എന്‍റെ പ്രണ യത്തെയ് മറന്നു കാലം എന്നില്‍ വരുത്തിയ അക്ഷര തെറ്റുകള്‍ പോലെ എന്‍റെ കവിതകള്‍- രണ്ടു വഴികളായി പിരിഞ്ഞു -
മുക്തി തേടി പോയ ഉഷ്ണ വാഹിനിയും, മുക്തി യുക്തയായ ശീത വാഹിനിയും-
സമതലങ്ങളില്‍,പീട ഭുമികളില്‍ അങ്ങനെ പലയിടങ്ങളില്‍ അവര്‍ വേരുകള്‍ തേടി- അവരുടെ സംസ്കാര വേരുകള്‍ പടര്‍ന്നു പന്തലിച്ച വൃക്ഷ ശിഹിരങ്ങളില്‍ ദേശാടന കിളികള്‍ കൂട് കെട്ടി പാതി വഴിയില്‍ ഞാനുപേക്ഷിച്ച എന്‍റെ പ്രണയ പര്യയായങ്ങള്‍ തേടി വീണ്ടും എന്‍റെ മനസലയുന്നതും കാത്തു -
ഞാനും ആ മര ചില്ലയില്‍ തന്നെ ചേക്കേറി -
എനിക്ക് പറയാന്‍ കഴിയാത്ത വാക്കുകള്‍ എന്‍റെ ഉള്ളില്‍ ആര്‍ക്കോ വേണ്ടി കലപില കൂടി-
നീ സര്‍വ്വ സംസ്കാരത്തിന്‍ ജനനി-സര്‍വ്വ വാക്കുകളുടെയും അര്‍ത്ഥ വാഹിനി നിലനില്‍പ്പില്ലാത്ത നിന്‍റെ ശരീരത്തിനും നീരൊഴുക്കുള്ള നിന്‍റെ ആത്മാവിനും പ്രണാമം -
കാമം നിറഞ്ഞ കണ്ണുകള്‍ കൊണ്ടല്ലേ ഞാനിത്ര നാള്‍ നിന്നെ പൂജിച്ചു പോന്നത് ? പ്രണയ മില്ലാതേ ജനനമുണ്ടാകുമോ ?
എന്‍റെ ഈ ദ്വരയും,പ്രതാപവും ജനിച്ചത്‌ എങ്ങനെ ?
 മരതകപച്ചക്ക് ഭംഗി പോര! നിന്‍റെ കൃഷ്ണക്രാന്തികള്‍ക്ക് ഇപ്പോള്‍ നന്മ പോര !
നിനക്കും നിന്നില്‍ ഒഴുകി പടര്‍ന്ന കവിതകള്‍ക്കും ഇപ്പോള്‍ അര്‍ത്ഥ ശുദ്ധി പോര !
കാരണം എന്‍റെ മനസ്സില്‍ കറുപ്പായിരുന്നു ,
എന്‍റെ കണ്ണിനു തിമിരവും -
പൂക്കള്‍ ചിരിക്കുന്ന,പ്രണയം പൂക്കുന്ന വേലി പ്പടര്‍പ്പുകള്‍ക്കുപകരം മുള്ളും ,മുള്‍ വേലികളും കൊണ്ട് ഞാന്‍ എന്‍റെ സ്വകാര്യത തീര്‍ത്തു -
എനിക്ക് ചുറ്റും വളര്‍ന്ന അരളിമരങ്ങ്ല്‍ എനിക്ക് തണല്‍ തീര്‍ത്തപ്പോള്‍ ആ തണലില്‍ ഞാന്‍ ഏറെ അഹമ്കരിച്ചു !
വേനല്‍ കത്തി പടര്‍ന്നപ്പോള്‍ ആ തണല്‍ മരം കരിഞ്ഞപ്പോള്‍ - വീണ്ടും ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങി !
വീണ്ടും അതേ പ്രണയമില്ലാത്ത കാമവുമായി - തരിബും കാതല്‍ ഇല്ലാത്ത ഒരു കാമുകനായി --!! എനിക്ക് മാപ്പ് തരു ..

No comments:

Post a Comment