Sunday, 22 July 2012

                                                                  ചിത്ത ഭ്രമം 

ഞാന്‍ മറവിയുടെ കൂട്ടില്‍ ഒളിച്ചിരിക്കാന്‍ തുടങ്ങിയിട്ടെത്ര നാളുകളായി എന്നെനിക്കറിയില്ല.എന്‍റെ പേരും വിവരവും ഒന്നും എനിക്കറിയില്ല ഞ്യാന്‍ ജീവിചിരിക്കുന്നുവേന്നതിനു തെളിവ് എന്‍റെ ശ്വാസം മാത്രം.എന്‍റെ ചുറ്റിനും ഉണ്ടായിരുന്ന പരിചിത മുഖങ്ങള്‍ എവിടെയോ അപ്പ്രത്യക്ഷം ആയി. ഇടക്ക് ഓര്‍മകള്‍ ഒന്ന് മിന്നിമാഞ്ഞപ്പോള്‍ എനിക്ക് ചിത്ത ഭ്രമം ആണെന്ന് മുത്തശ്ശി ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്ത്‌ പോയി അന്നായിരുന്നു ഞാന്‍ ആദ്യമായി തുള്ളിയുറഞ്ഞു വരുന്ന വെളിച്ചപ്പാടിനെ കണ്ടതും ഭയന്ന് പോയതും. കാവിനടുത്തുകൂടി അസമയത്തു ഋതു മതിയായിരുന്നപ്പോള്‍ നടന്നു പ്പോയത് കൊണ്ടാണ് എനിക്ക് ചിത്ത ഭ്രമം പിടിച്ചത് എന്ന് മുത്തശ്ശി വിധിഎഴുതി. ക്രഷ്ണ കണിയാരുടെ അടുത്തു പോയി പ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞതും അതാണത്രേ! പല മന്ത്ര ചരടുകളും ഏലസുകളും ജപിച്ചു കെട്ടി പക്ഷെ എന്നെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ക്ക് രൂപ ഭേദം ഉണ്ടായതല്ലതേ ഒരു മാറ്റവും വന്നില്ല. അങ്ങനെയാണ് ഞാനി ആശുപത്രി കിടക്കയില്‍ എത്തപ്പെട്ടത്. എന്താണ് കുട്ടിയുടെ പേര് എന്ന് ആ ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഞാന്‍ എന്‍റെ പേരിനു വേണ്ടി ഒരുപാട് തിരഞ്ഞു.ഞാന്‍ അയാളെ നോക്കി ഒന്ന് മന്ദഹസിച്ചു. പേരോ അതെന്താണ് ? എന്‍റെ ഉത്തരം അവഗണിച്ചു കൊണ്ട് ഡോക്ടര്‍ വീണ്ടും ചോദിച്ചു ആട്ടെ സമയം എത്ര ആയി എന്ന് പറയാമോ? വെള്ളയിച്ച ചുവരിന്മേല്‍ തുങ്ങുന്ന ഖടികാരത്തിലേക്ക് ഞ്യാന്‍ വെറുതേ മിഴികള്‍ പായിച്ചു പതിയെ എണ്ണി തുടങ്ങി ഒന്ന് ,രണ്ടു ,മൂന്ന് ,നാല് ഇടക്ക് വച്ച് എന്നെ അയാള്‍ തടസപ്പെടുത്തി, ശരി ഇന്നത്തെ ദിവസം ഏതാണ് എന്ന് ഈ കലണ്ടറില്‍ നോക്കി ഒന്ന് പറയാമോ? ഡോക്ടര്‍ വിരല്‍ ചൂണ്ടിയിടത്തെക്ക് ഞാന്‍ മിഴികള്‍ പായിച്ചു ചതുരകളങ്ങളില്‍ കറുത്ത് തടിച്ച കുറെ അക്കങ്ങള്‍,വീണ്ടും ഞാന്‍ എണ്ണാന്‍ തുടങ്ങി നിര്‍ത്താതെ! ഞാന്‍ നല്ല മയക്കത്തിലായിരുന്നു അപ്പോഴാണ് ഒരു മ്രധു സ്വരം എന്‍റെ കാതുകളില്‍ പതിച്ചത്. നീലിമ കണ്ണ് തുറക്ക്.ഞാന്‍ പതിയെ മിഴികള്‍ തുറന്നു വെള്ള ഉടുപ്പിട്ട ഒരു മാലാഖ, അവരുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു ഞാനും പുഞ്ചിരിച്ചു.തെല്ലിട കഴിഞ്ഞപ്പോള്‍ എന്‍റെ നേരെ ഒരു ചെറിയ ചെപ്പു നീട്ടികൊണ്ട് അവര്‍ പറഞ്ഞു ഇതു കഴിക്കു..ഞാന്‍ ആ പാത്രത്തിലേക്ക് നോക്കി പച്ചയും ,മഞ്ഞയും ചുവപ്പും അങ്ങനെ നിറങ്ങളുടെ ഒരു മരതക പ്രവാഹം.അവയ്ക്ക് പല പല രൂപങ്ങള്‍. എന്‍റെ നേര്‍ക്ക് നീണ്ട അവരുടെ കയ്കളില്‍ ഞ്യാന്‍ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു എനിക്കിഷ്ട്ടമല്ല ഇതു കഴിക്കുന്നത് .എന്‍റെ വാക്കുകള്‍ ശ്രധിക്കാതെ അവര്‍ അത് എന്‍റെ ചുണ്ടോടു ആ പാത്രം അടുപ്പിച്ചുകൊണ്ട് പറഞ്ഞു, മരുന്ന് കഴിക്കാതെ എങ്ങനെ നീലിമയുടെ അസുഖം പോകും ? എനികസുകം ഇല്ലാ എന്നു അലറിക്കൊണ്ട്‌ ഞാന്‍ അവരുടെ കയ്യിലെ പിടി മുറുക്കി.അവര്‍ വേധനകൊണ്ട് പുളഞ്ഞു എവിടുന്നൊക്കെയോ പലരും ഓടിയെത്തി ഞാന്‍ പതിയെ എഴുന്നേറ്റു സര്‍വ്വ ശക്തിയും എടുത്തു ഓടി രക്ഷപെടാന്‍ ശ്രമിച്ചു .പക്ഷെ എന്നെ ആരൊക്കെയോ ചേര്‍ന്ന് വീണ്ടും എന്നെ ബന്ധിച്ചു.. ഇപ്പോള്‍ എങ്ങനെ ഉണ്ട് നീലിമ, രാത്രി നന്നയി ഉറങ്ങിയോ ? ഡോക്ടറുടെ ചോദ്യം എന്നെ എന്‍റെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.ഞാന്‍ ഇന്നലെയും കണ്ടു അവര്‍ എന്നെ വേട്ടയാടുകയാണ് ,എന്‍റെ തലക്കകത്ത് എന്തോ മൂളി പറക്കുന്നപോലെ?പല പല വിചിത്ര ശബ്ദങ്ങള്‍,കരയുന്ന മുഖങ്ങള്‍!! അവരില്‍ നിന്നോടി മാറാന്‍ ശ്രമിച്ചപ്പോളാണ് അവരിലൊരാള്‍ എന്നെ കൊല്ലാന്‍ തുടങ്ങിയത് .അയാള്‍ എന്‍റെ കഴുത്തില്‍ പ്പിടിച്ചു ഞെക്കി ഇപ്പോള്‍ എന്‍റെ കഴുത്ത് നന്നായി വേദനിക്കുന്നു. പക്ഷെ എന്‍റെ കരച്ചില്‍ കേട്ട് വേറെ ആരോ ഓടി വന്നു അയാളെ പിടിച്ചു മാറ്റി.ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു. സാരമില്ല പോട്ടെ ഇനി അവര്‍ വരില്ല പ്രോമിസ് പോരെ ?ഞാന്‍ തലയാട്ടി. ബൈ ദ വേ നീലിമയുടെ പരെന്റ്സ്‌ വരുന്നുണ്ട് നാളെ!! എന്‍റെ കണ്ണുകളിലെ നിസംഗത മറികടന്നു കൊണ്ട് ഡോക്ടര്‍ വീണ്ടും കൂട്ടി ചേര്‍ത്തു ,സന്തോഷമായില്ലേ നീലിമക്ക്? ഞാന്‍ ഒന്നും മിണ്ടിയില്ല . ഡോക്ടര്‍ മാത്യൂസ്‌ നീലിമയുടെ മാതാ പിതാക്കളെ ക്ലിനിക്കല്‍ റൂമിനക ത്തേക്ക് കൂട്ടിക്കൊണ്ടു പോയി മുകവുരയില്ലതേ തുടങ്ങട്ടെ എന്ന ആമുഖത്തോടെ ഡോക്ടര്‍ മാത്യൂസ്‌ അവരോടായി പറഞ്ഞു സീ നീലിമയുടെ ഇപ്പോഴത്തേ മാനസിക അവസ്ഥ അല്‍പ്പം സന്കീര്‍ന്നമാണ് ഇന്നലെ രാത്രി ആ കുട്ടി ആത്മ ഹത്ത്യക്ക്‌ ശ്രമിച്ചു .പുതച്ചിരുന്ന ബെഡ് ഷീറ്റ് കഴുത്തില്‍ മുറുക്കി സ്വയം ചെയ്തതാണ് പക്ഷെ അവളെ ആരോ കൊല്ലാന്‍ ശ്രമിച്ചതാനെന്ന ചിന്തയില്‍ ആണിപ്പോളും നീലിമ.ഉറക്കെയുള്ള കരച്ചില്‍ കേട്ട് നേഴ്സ് ഓടിചെന്നില്ലയിരുന്നെങ്കില്‍ ഒരുപക്ഷെ! ഡോക്ടര്‍ അത് പറഞ്ഞു നിര്‍ത്തി .വ്യ്ധ്യ ശാസ്ത്ര പരമായി പ്പറഞ്ഞാല്‍ ഈ അസുഖത്തെ സ്കിഷോഫെര്‍നിയ എന്ന് പറയും auditoryഹാലുസിനഷന്‍, paranoid ഓര്‍ bizare delusions .അങ്ങനെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആയി യാതൊരു ബന്ധവും ഇല്ലാത്ത കാര്യയങ്ങള്‍, ഇങ്ങനെയുള്ള പല പല മായികമായ അവസ്ഥകളിലൂടെ സഞ്ചരിക്കുകയാണ് നീലിമയുടെ മനസ് . രാമചന്ദ്രന്‍ നായരുടെ ശബ്ദത്തിനു നേരിയ വിറയല്‍ ഉണ്ടായിരുന്നു,അപ്പോള്‍ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലേ ഡോക്ടര്‍ എന്‍റെ കുട്ടിയെ എങ്ങനെ ഒന്ന് രക്ഷ പെടുത്തുക? അയാളുടെ വാകുകള്‍ക്ക് മറുപടി ആയി ഡോക്ടര്‍ പറഞ്ഞു ..ഇപ്പോള്‍ നിരവധി മരുന്നുകള്‍ ഈ അസുഖതിനായി നിലവില്‍ ഉണ്ട് പക്ഷെ recovery മേ ടേക്ക് some ടൈം. ആന്‍ഡ്‌ യു ഷുഡ്‌ ഗിവ് ഹേര്‍ ഫുള്‍ സപ്പോര്‍ട്ട് .ഐ മീന്‍ നിങ്ങള്‍ രണ്ടുപേരുടെയും സാന്നിത്യം അവള്‍ക്കാവശ്യം ഉണ്ടെന്ന് .. രേവതി കരച്ചില്‍ അടക്കാന്‍ പാട് പെടുകയായിരുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവളെ പ്രസവിച്ചു എന്ന് മാത്രമേ ഉള്ളു,വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ ചന്ദ്രന്‍റെ അമ്മയാണ്.ജോലി സംബന്ദമായി ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നാട്ടില്‍ നിന്ന് മാറി നിക്കെണ്ടവന്നു അതും അവളെ വല്ലാതെ അലട്ടിയിരുന്നുഎന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്.കുറ്റബോദം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ചെറുപ്പത്തിലെ തന്നെ ഈ അസുഖത്തിന്റെ വേരുകള്‍ നീലിമയില്‍ ഉണ്ടായിരുന്നു പക്ഷെ ആരും അത് അത്ര കാര്യമായി എടുതില്ലന്നു മാത്രം ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ ചന്ദ്രന്‍റെ അമ്മ പറഞ്ഞ ചില കാര്യങ്ങള്‍ അവര്‍ക്കോര്‍മ വന്നു..പക്ഷെ അന്നത് ഒരു തമാശ പോലെ കണ്ടുവെന്നു മാത്രം ,അവളുടെ കുട്ടിക്കുറുംബുകള്‍ എന്ന് കരുതി അവഗണിച്ചു..പാവം എന്‍റെ കുട്ടി ..ഒരുപാട് അനുഭവിച്ചു .. നീലിമയുടെ കിടക്കകരുകില്‍ ഇരുന്നു അവളുടെ മുടിയിഴകളെ തലോടുമ്പോള്‍ രേവതി ചോദിച്ചു..നിനക്ക് അമ്മയോട് ദേഷ്യം ഉണ്ടോ ? അവള്‍ തിരിഞ്ഞു അവരുടെ കണ്ണുകളിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു ഇല്ല. എനിക്കാരോടും ദേഷ്യം ഇല്ല എന്നെ പിന്തുടരുന്ന ആ നിഴലുകള്‍ ഒഴിച്ച് ആരോടും ദേഷ്യമില്ല ..അവള്‍ അത് തന്നെ പുലമ്പി ക്കൊണ്ടിരുന്നു .. ഡോക്ടര്‍ നീലിമയോട് പറഞ്ഞു നീലിമ ഇപ്പോള്‍ ഉറങ്ങാന്‍ പോകുകയാണ്.വളരെ ശാന്തമായി, ആരുടേയും ശല്ല്യം ഇല്ലാതെ , എവിടെ നീലിമയെ ഉപദ്രവിക്കാന്‍ ആരും വരില്ല. ഒന്നുറങ്ങി ഏണി ക്കുമ്പോള്‍ എല്ലാം ശരിയാവും .ഓക്കേ ! ഉറങ്ങുമ്പോള്‍ നീലിമ കാണുന്ന സ്വപ്‌നങ്ങള്‍ എന്നോട് പങ്കു വക്കുമോ? അവള്‍ മെല്ലെ തലയാട്ടി സമ്മതിച്ചു. ഉറക്കത്തിന്‍റെ അഗാതങ്ങളില്‍ അവളുടെ വാക്കുകള്‍ ചിതറിതെറിച്ചു. ഞാന്‍ നിലിമ. മുത്തശ്ശി എന്നെ വിളിച്ചിരുന്നത്‌ നീലി എന്നാണ് ആ വിളി കേള്‍ക്കാന്‍ എനിക്കിഷ്ട്ടമായിരുന്നു . എനിക്കറിയാം എന്റെ മനസു സങ്കീര്‍ണ്ണമായ ഒരു യാത്രയിലാണെന്ന്..നിറങ്ങള്‍ പടരുന്നതും, മായുന്നതും പിന്നെ എന്റെ കണ്ണുകളെ കുത്തി നോവിക്കുന്നതും എനിക്ക് കാണുവാനും അനുഭവിക്കാനും കഴിഞ്ഞിരിന്നു ..പക്ഷെ എന്നെ കീറിമുറിച്ചു കഴുകന്‍ മാര്‍ക്കെരിഞ്ഞു കൊടുക്കുന്ന എന്‍റെ മൌനത്തോട് പൊറുക്കാന്‍ എന്തോ എനിക്ക് കഴിഞ്ഞില്ല.. ഇന്നുകളുടെ പരിഭവ വാതില്‍ ഞാനിവിടെ എനിക്ക്മു ന്‍പില്‍ കൊട്ടി അടക്കുന്നു.. അവര്‍ മൂന്ന് പേരുണ്ടായിരുന്നു അവരില്‍ ഒരാള്‍ നീണ്ടു മെലിഞ്ഞു വളരെ ദയനീയമായ മുഖ ഭാവം ഉള്ളവനായിരുന്നു അയ്യാള്‍ പതിയെ എന്നെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...ഞ്യാന്‍ നിന്‍റെ പേരെന്തെന്ന് ചോദിച്ചപ്പോള്‍ യാതൊരു സങ്കോചവും ഇല്ലാതെ അയാള്‍ പറഞ്ഞു ഞ്യാന്‍ നിന്‍റെ ഭൂത കാലം !!!അയാള്‍ക്കൊപ്പം ഞാനും ചിരിച്ചു നിര്‍ത്താതെ.. രണ്ടാമന്‍ ശരിക്കും ഒരു ഭ്രാന്തനെപ്പോലെ അയാള്‍ എന്റെ നേര്‍ക്ക്‌ ഓടി വന്നു എന്നെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു ഞാനാണ് നിന്‍റെ വര്‍ത്തമാന കാലം, നീ എന്‍റെതാണ് നിന്നെ ഞാന്‍ ആര്‍ക്കും കൊടുക്കില്ല അയാളുടെ കരവലയത്തില്‍ നിന്നും രക്ഷ പെടാന്‍ ഞാനവുന്നത് ശ്രമിച്ചു പക്ഷെ എനിക്കതു കഴിഞ്ഞില്ല ..ഭയം എന്‍റെ സിരകളില്‍ ഒരു പുഴ പോലെ ആര്‍തിരംബി ..ഞാന്‍ കുതറിയോടി പക്ഷെ അയാളുടെ നിഴലുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു,എന്‍റെ ഓര്‍മകളുടെ നയ് ര്യന്‍ത്യര്യം ഇടമുറിഞ്ഞു തുടങ്ങിയതിനാല്‍ ഞ്യാന്‍ അയാളെ മറന്നു തുടങ്ങ്ങി .എനിക്ക് സുബോദം വന്നപ്പോള്‍ പ്രതീക്ഷയുടെ കനിവൂറുന്ന കണ്ണുകളുമായി അതാ ആ മൂന്നാമന്‍ എന്‍റെ മുന്‍പില്‍ നില്‍ക്കുന്നു ..ജീവിതത്തിനും മരണത്തിനുമിടയില്‍ ഇട്ടിരിക്കുന്ന ഒരു നൂല്‍ പാലത്തിളുടെ ഞ്യാന്‍ അയ്യാളുടെ കയ്യില്‍ പിടിച്ചു നടന്നു..നിനക്ക് ഭയ മുണ്ടോ എന്ന അയ്യാളുടെ ചോദ്യം എന്നെ വല്ലതെ അമ്പരപ്പിച്ചു !! അതേ എനിക്ക് ഭയമാണ് എന്‍റെ ദേഹവും ആത്മാവും നിറഞ്ഞു നില്‍ക്കുന്നതു ഭയമെന്ന ആ വികാരം മാത്രം ആണ്..കടുത്ത ചായക്കുട്ടുകള്‍ ,വായുവില്‍ സഞ്ചരിച്ചു എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്ന മുഖം നഷ്ട്ടപെട്ട രൂപങ്ങള്‍, ഒരു അശരീരി പോലെ എന്നോട് സംസാരിക്കുന്ന നിര്‍വികാര മായ ശബ്ദങ്ങള്‍! എന്‍റെ തലക്കുള്ളില്‍ കൂടം വച്ചടി ക്കുന്നപോലുള്ള മാന്ത്രിക ദ്വംസനങ്ങള്‍! എനിക്ക്ക ചുറ്റും കല പില വച്ച് പറക്കുന്ന കറുത്ത ചിറകുള്ള ആ പക്ഷികള്‍ ,അവരുടെ കൂര്‍ത്ത ചുണ്ടുകള്‍ നീണ്ടുവരുന്നത്‌ എന്‍റെ ഹൃദയം കൊത്തിപ്പരിക്കുവനാണ്.. എനിക്ക് ഭയമാണ് ..എനിക്കെല്ലാതിനെയും ഭയമാണ് .. ഞ്യാന്‍ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു ..അയാളോടൊപ്പം അങ്ങനെ നടക്കുന്നതിനിടയില്‍ ഞാന്‍ ഒരുപാട് പരിചിത മുഖങ്ങളെ കണ്ടു, എന്നെ സഹതാപത്തോടെ , ആര്‍ദ്രതയോടെ ,നോക്കുന്ന മിഴികളും, എനിക്ക് അയിത്തം കല്‍പ്പിച്ചു അകന്നു വെറുപ്പോടെ മുഖം തിരിക്കുന്നവരും ,അക്കൂട്ടത്തില്‍ എന്നെ സ്നേഹിക്കുന്നവരുണ്ടോ എന്ന് ഞ്യാന്‍ വെറുതേ പരതി ,ആരോ ഒരാള്‍ ഒരു അപരിചിതനെപ്പോലെ എന്നെ നോക്കി പരിഹസിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ തോന്നി ..എനിക്ക് ചുറ്റും ഉയര്‍ന്ന കൂകി വിളികള്‍ അവഗണിക്കാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു.എനിക്ക് കഴിയില്ല എന്നറിയമായിരിന്നിട്ടും ഞാന്‍ വെറുതേ ഒന്ന് ശ്രമിച്ചു നോക്കി. ഇപ്പോള്‍ ഞ്യാന്‍ കേള്‍ക്കുന്നത് പ്രണവ മന്ത്ര ദ്വനികള്‍ മാത്രം, എന്‍റെ കാതുകളില്‍ മൂളിക്കൊണ്ടിരുന്ന ആ ശബ്ദം മരിച്ചുപോയിരിക്കുന്നു, എന്‍റെ ചുറ്റും ചിറകടിച്ച പക്ഷികള്‍ എവിടെക്കോ പറന്നിരിക്കാം,വെളുത്ത പ്രഭാതങ്ങള്‍ ,വെള്ളിവെളിച്ചങ്ങള്‍, എന്നെ പേടിപ്പിചിരുന്ന വെളിച്ചപ്പടുകളെയും മുഖം നഷ്ട്ടപെട്ട രൂപങ്ങളെയും അയാള്‍ അകറ്റി ഓടിച്ചിരുന്നു, പിന്നെയും അയാള്‍ എന്നോട് ചോദിച്ചു നിനക്ക് ഭയമുണ്ടോ ? എന്‍റെ കണ്ണുകളിലെ ദീപ്തതയെ കണ്ടു അയാളുടെ മനസു നിറഞ്ഞു..നിനക്ക് ചുറ്റും സ്വാതന്ത്ര്യത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നു കളിക്കട്ടെ ! എന്‍റെ നെറുകയില്‍ കയ് വച്ച് അയാള്‍ പറഞ്ഞപ്പോള്‍ ഞ്യാന്‍ ഒരുപാട് സന്തോഷിച്ചു !എന്‍റെ മനസു ഒരു പഞ്ഞികെട്ടുപോലെ പറന്നു നടന്നു, ഞ്യാന്‍ സൂക്ഷിച്ചു നോക്കി എന്‍റെ കാലുകളെ ബന്ധിച്ചിരുന്ന ചങ്ങലകന്നികള്‍ അഴിഞ്ഞുപോയിരിക്കുന്നു എന്‍റെ കയ് വിലങ്ങുകളും..നിങ്ങള്‍ ആരാണ് എന്‍റെ ചോദ്യം അയാള്‍ അവഗണിച്ചു പക്ഷെ ഞാന്‍ പിന്നെയും ആ ചോദ്യം ആവര്‍ത്തിച്ചതിനാല്‍ അയാള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു നീ ഇനി ഒരിക്കലും വരില്ലെന്ന് പറഞ്ഞു ,കാത്തിരിക്കാത്ത നിന്‍റെ ആ ഭാവികാലം ആണ് ഞ്യാന്‍! നീ വിളികാത്ത നിന്‍റെ അതിഥി !

No comments:

Post a Comment