Sunday, 22 July 2012

മാറിയ നഗര മുഖം

മനസ് പണയം വച്ച് നേടിയ കാശിനു -
ഞ്യാന്‍ വാങ്ങി നല്ലൊരു കറുത്ത കണ്ണട-
അത് വച്ച് ഞ്യാന്‍ കണ്ട കാഴ്ചകള്‍!!!!
ഉടല്‍ നഷ്ട്ടപ്പെട്ട ഒരു ശരീരം !
ശീല നഷ്ട്ടപ്പെട്ട ഒരു പെണ്ണ് !
ഒട്ടിയ വയറുമായി എനിക്ക് നേരെ കയ് നീട്ടുന്ന ഒരു തെണ്ടി ചെറുക്കന്‍ !
ചുമച്ചും കുരച്ചും പാത വക്കില്‍ നീട്ടി തുപ്പിയിരിക്കുന്ന ചില വാര്‍ദ്ധക്ക്യങ്ങള്‍!
പുലഭ്യം പറഞ്ഞും ,ആടിയും, രസിച്ചും ,മൂട സ്വര്‍ഗത്തില്‍ രാത്രി പകലാക്കുന്ന മദ്യപാനികള്‍ ..
നഗരത്തിന്‍റെ മുഖം മാറി ... ചോരയുടെ മണം, ചീഞ്ഞളിഞ്ഞ ഓടയില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം ...
ചുറ്റിനും രക്ത ദാഹികളായ കൊതുകുകള്‍ !
ഇരുട്ടിലെവിടെയോ മൂര്ച്ചകൂടി ഒരുക്കുന്ന ഒരു വാളിന്‍റെ വായ്ത്തല മിന്നി മറഞ്ഞു ...
നഗരത്തിന്‍റെ മുഖം മാറി ...!
എവിടെയോ ഒരു മുധ്രവാക്യത്തിന്റെ അലയൊലി ..
പല വര്‍ണ്ണ കൊടികള്‍ അണികള്‍ക്ക് മാത്രം നിറം ഒന്ന് ...മനുഷ്യന്റെ നിറം ...
അണികള്‍ ഒഴുക്കുന്ന ചോരക്കും ഒരു നിറം ,ചുവപ്പ് നിറം !
പെരുകി ഒഴുകുന്ന പണം!
അത് കൊടുത്തു വാങ്ങിയ സ്ഥാനമാനങ്ങള്‍ !
കൂലി തല്ലുകാര്‍ !
മതം, മരവിച്ച മനസിന്‍റെ കണ്ണാടി പോലെ തിളക്കം നഷ്ട്ടപ്പെട്ടു -വിശ്വാസങ്ങളെ ചീത്ത വിളിക്കുന്നു !
ആരാണ് വിശ്വാസി ,ആരാണ് അവിശ്വാസി ?..
അമ്മയെ വിറ്റു- വൃദ്ധ സദനത്തിന്‍ കടത്തിണ്ണയില്‍,മുപ്പതു വെള്ളികാശിനു-
പെങ്ങളെ കൂട്ടികൊടുത്തു അതും മുപ്പതു വെള്ളികാശിനു ...
സ്വയം വ്യഭിചരിച്ചു, ആ മുപ്പതു വെള്ളികാശും കൈവിട്ടുകളഞ്ഞു !
സ്നേഹം വറ്റിയ കണ്ണുകളുള്ള കുരുന്നു ജീവനെ- അടക്കം ചെയ്തു ..
ഒരു ചെറിയ ശവപ്പെട്ടിയില്‍!!
ചുറ്റും പൂക്കളില്ല ! ശവമാടത്തിന്റെ പ്രതാപങ്ങള്‍ ഒന്നും ഇല്ല ...
നിശ്ചലത! നിശ്ചലത! തെരുവ് പട്ടികള്‍ക്ക് പോലും മൌനം !
ഈ മൌനത്തെയാണ് ഞ്യാന്‍ വെറുക്കുന്നത്,
നഗരത്തിന്റെ മൌനം വരാന്‍ പോകുന്ന വലിയ ഒരു ആപത്തിന്റെ മുന്നോടി അത്രേ !
എന്‍റെ കണ്ണട ഞ്യാനിവിടെ ഊരി എറിയുന്നു ...
ഇനിയും ഈ കാഴ്ചകള്‍!! എനിക്ക് മരണ തുല്യം !
സ്നേഹം അല്ലെങ്കില്‍ പ്രണയം ?അതെന്താണ് ?..ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പോലെ ഒന്ന്-
തുല്യവും ,വിപരീതവും ആയ ഭലം ഉളവാക്കുന്ന ഒരു ശക്തി -അല്ലെങ്കില്‍ ഒരു പ്രതിഭാസം !-
അതിനിടക്ക് വിട്ടു പോയ ചില വാക്കുകള്‍!! ,കാമവും ,ആസക്തിയും,അഭിനിവേശവും ,പ്രാപിക്കാനുള്ള 
അദമ്യമായ ആഗ്രഹവും ,പിന്നെ പരസ്പരം നഷ്ട്ടപെടുമ്പോള്‍ ഉള്ള വേദനയും -അതിനു പറയുന്ന പേര് വിരഹം !
അങ്ങനെ ഒറ്റവാക്ക് ചിതറി തെറിച്ചുണ്ടാവുന്ന ഒരു മനോഹരമായ മനസിന്‍റെ ആസ്വാദനം !അതല്ലേ ഈ പ്രണയം ?
 അപരിചിതന്‍  


ആ പാതവക്കത്തു നിന്ന് കരഞ്ഞ പെണ്‍കുട്ടി ആയിരുന്നു - ഇപ്പോള്‍ എന്‍റെ മനസ്സില്‍ .. 
അവളുടെ കണ്ണുനീര്‍ പറഞ്ഞ ചെറിയ ഒരു കഥയും ,
ഇരുട്ടു വീഴുന്നതിനു മുന്‍പ് തിരിച്ചെത്താം -
എന്ന് കരുതിയാണ് അവള്‍ വീട്ടില്‍ നിന്നും പോന്നത് -
ഇടവഴി കടക്കുന്നവരെ അച്ച്നുണ്ടായിരുന്നു കൂട്ടിനു - 
അനിയന്‍ വന്നു തിരികെ വിളിക്കും എന്ന് പറഞ്ഞിരുന്നു-
തനിച്ചു ഇതാധ്യമായിട്ടാണ് സന്ധ്യ മയങ്ങിയ നേരത്ത് അവള്‍ പുറത്തിറങ്ങുന്നത് ..
എന്നോടൊപ്പം വരുന്നോ എന്ന് ഞ്യാന്‍ ചോദിച്ചു ..
പേടിച്ചരണ്ട മിഴികളോടെ അവള്‍ പറഞ്ഞു -ഇല്ല, നിങ്ങള്‍ ഒരു അന്യ പുരുഷനല്ലേ ?-
എനിക്ക് നിങ്ങളെ എങ്ങനറിയാം? തീര്‍ത്തും ഒരപരിചിതന്‍--!
രണ്ടു മനുഷ്യര്‍ -അവര്‍ പരസ്പരം ഒന്ന് ഉരിയാടി കഴിഞ്ഞാല്‍ തീരുന്ന ഒന്നാണ് അപരിചിതത്വം എന്ന് ഞ്യാന്‍
വിശ്വസിച്ചിരുന്നു ..പക്ഷെ അതല്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നി -
അവളുടെ നിഷ്കളങ്കത എന്നെ വല്ലതെ സന്തോഷിപ്പിച്ചു -വേട്ടക്കാരന്റെ കെണിയില്‍ അകപെട്ട
ഒരു മാന്‍പേടയെ പോലെ ഉള്ള അവളുടെ നില്‍പ്പ് കണ്ടപ്പോള്‍ -
ഞ്യാന്‍ അവളെ അനുതാപത്തോടെ ഒന്ന് നോക്കി -
അവളുടെ കണ്ണിലെ നീര്‍ തിളക്കം കാരണം എന്‍റെ നോട്ടത്തിന്റെ അര്‍ത്ഥവും ,വ്യാപ്തിയും -മനസ്സിലായോ എന്ന് ഞ്യാന്‍ സംശയിച്ചു -
ഞ്യാന്‍ കുഞ്ഞെയെന്നു മൃദുവായി അവളെ വിളിച്ചു -
പ്രണയവും ,ആസക്തിയും ഇല്ലാത്ത ആ വിളി അവളില്‍ അമ്പരപ്പും നിറക്കുന്നതും പിന്നെ അതോരാശ്വാസമാവുന്നതും ഞ്യാന്‍ കണ്ടു
വരൂ നമുക്ക് നടക്കാം നേരം വീണ്ടും വയ്കുന്നു ,ഇരുട്ടിനു കട്ടി കൂടി ,കൂടി വരുന്നു -
നിന്റെ വീടിലേക്കുള്ള വഴി എനിക്ക് കാണിച്ചു തരിക ഞ്യാന്‍ നിന്നെ അനുഗമിക്കാം
അവള്‍ നടന്ന വഴിയെ അയാള്‍ പിന്‍തുടര്‍ന്നു -
അവളുടെ കൂടെ നടക്കുന്ന അപരിചിതന്‍ അവളുടെ അച്ഛനോ ,ആങ്ങളയോ അല്ല ,വെറും ഒരു വഴി പോക്കന്‍ -
പക്ഷെ ഇപ്പോള്‍ ഞ്യാന്‍ അവള്‍ക്കും ,അവള്‍ എനിക്കും പരിചിതരായി -ഒരു വാക്കില്‍ അതുണ്ടാക്കിയ വിശ്വാസത്തില്‍ !
വീടിനടുത്തെത്തിയപ്പോള്‍ അനിയന്‍ ഓടിയെത്തി ക്ഷമാപണം നടത്തി -
എനിക്ക് നേരെ ഒരു മന്ധ ഹാസം എറിഞ്ഞു അവള്‍ നടന്നകലുന്നത് -നിര്‍ന്നിമേഷനായി ഞ്യാന്‍ നോക്കി നിന്നു-
അപ്പോള്‍ ഞ്യാന്‍ കരുതിയതാണ് ശരി -
അപരിചിതന്‍ ഒരു വാക്കിനാല്‍ പരിചിതന്‍ ആകും എന്ന് ...ആണോ ..? ആവോ ..!എനിക്കതും അറിയില്ല !
നഷ്ട്ടം


നഷ്ട്ടം!എനിക്കും ,നിനക്കും ഒരുപോലെ - 
അല്‍പ്പം നീരസം !അല്‍പ്പം വേദന ,അല്‍പ്പം ദേഷ്യം ,അല്‍പ്പം വിരഹം !
അതിനും തുല്യത !-
പങ്കിടാനാവാത്ത ഒന്നുണ്ട് ! വെറുപ്പ്‌ -കാരണം അത് നമുക്കിടയില്‍ ഇല്ലായിരുന്നു!
മനസ് പിടയുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് -
ഓടിയെത്തണം എന്ന് കൊതിക്കുന്നത് -
ഒന്ന് മിണ്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നത് -അതിനും തുല്യത ഉണ്ടായിരുന്നു - 
നിമിഷങ്ങള്‍, മണിക്കൂര്കളായും ,പിന്നെ ദിവസങ്ങള്‍ ആയും പരിണമിക്കുമ്പോള്‍-
എന്നില്‍ കൊഴിഞ്ഞു വീഴുന്ന നിശ്വാസങ്ങള്‍ക്ക് നിന്റെ ഗന്ധമുണ്ട് ! 
നിന്റെ സാമി പ്യത്തിന്റെ സുഹശീതളിമയും !
അമര്‍ത്യ ..


ഞ്യാന്‍ കാത്തിരിക്കും ഒരു ജന്മത്തിനു !
നിയെന്റെയുള്ളില്‍ വാക്കായി വന്നു പിറക്കാന്‍ ,
വളരുന്ന ചിറകായ് ,
കത്തുന്ന നോവായി കാലത്തിന്റെ കവിതയായി 
എന്റെ ഗര്‍ഭ പാത്രത്തില്‍ നീ വന്നു പിറക്കുക ,
അന്ന് എരിയുന്ന ചിന്തകളുടെ സ്വധൂട്ടി നിന്നെ ഞ്യാന്‍ വളര്‍ത്തും, 
വാഗ്ദേവി നിന്റെ തോഴിയാവും , 
സങ്കടങ്ങള്‍ക്ക് മേല്‍ അന്ന് നീ പുഞ്ചിരിക്കും , 
നിന്റെ കണ്ണുകളിലെ ആര്‍ദ്രത ജനതകളിലെക്കൊഴുകും 
അങ്ങനെ നീ എന്റെ ഈറ്റ് നോവിനു പ്രയചിത്തം ചെയ്യും , 
എന്നെ കടലുപോലെ സ്നേഹിക്കും 
അങ്ങനെ ഞ്യാന്‍ നിന്നെ എന്റെ മകളെന്നു നാമകരണം ചെയ്യും.. 
നീ മരണമില്ലാത്തവളാകും.. !അതായിരിക്കും നിന്‍റെ  പേര്!
 ജനി മൃധി 
കാറ്റായും, മഴയായും നീ എന്നിലേക്ക്‌ പെയ്തിറങ്ങുക - 
എന്റെ ചോര പൊടിക്കുന്ന ഹൃദയം 
നിന്റെ കൈകുമ്പിളില്‍ വാരിയെടുത്ത് 
നിന്റെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുക! 
അതിന്റെ ഓരോ തുടിപ്പുകളിലും , 
ഓരോ പിടച്ചിലിലും നിന്നെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുന്നിച്ചേര്‍ത്തു വച്ചിട്ടുണ്ട് , 
അവ കണ്ടു മാഞ്ഞ വിനാഴികകള്‍ എഴുതി വച്ചിട്ടുണ്ട്..
കുത്തി നോവിച്ച മുള്ളുകളും , പൊലിഞ്ഞു പോയ മോഹങ്ങളും കൂട്ടിവചിട്ടുണ്ട് ,
 ഒരു നിമിഷത്തിന്റെ ചപലത വരുത്തിയ വൈകല്ല്യം 
ഒരു ജന്മം കൊണ്ട് മായ്ച്ചു കളഞ്ഞു നീ ഒന്ന് മെനയണം 
നല്ല മാംസളവും , മൃദുലവും ആയ മറ്റൊരു ഹൃദയം! 
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കാം 
അസ്ത്രം തറക്കുമ്പോള്‍ ചോര ചെനക്കാത്ത ,
കണ്ണ് നീര് ജനിക്കാത്ത , ഒരു കവി ഹൃദയം!


സുഭ്രഭാതം 
നല്ല ഒരുപ്രഭാതം നിനക്ക് സമ്മാനിക്കാന്‍ 
ഞ്യാന്‍ കാറ്റിന്റെ കൈകളില്‍ സൂര്യന് ഒരു ദൂത് നല്‍കിയിട്ടുണ്ട് ,
 കണ്ണില്‍ കത്തുന്ന ആത്മ വിശ്വാസത്തിന്റെ ചൂട് നല്‍കി 
ഇന്നിന്റെ സ്വപ്നങ്ങളെ വളര്‍ത്തുക ,
ഇന്നലകളെ ആ ഇടവഴിയില്‍ നിഷ്കരുണം ഉപേക്ഷിക്കുക, 
കാരണം അവരാണ് നിന്റെ മാര്‍ഗ്ഗങ്ങളില്‍ 
ഇരുളിന്റെ നിഴല്‍ വീഴ്ത്തിയവര്‍ .... അവരോടു കാലം പൊറുക്കട്ടെ !